അടിയേറ്റ് കൊല്ലപ്പെട്ടു

മത്സ്യത്തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ചികിത്സയിലിരുന്നയാൾ മരിച്ചു പടം വിഴിഞ്ഞം: കളിയാക്കിയതിനെതുടർന്ന് മത്സ്യത്തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കോട്ടപ്പുറം കടയ്ക്കുളം ചരുവിള കോളനിയിൽ ദേവദാസ് (60) ആണ് കല്ലുകൊണ്ട് തലക്കടിയേറ്റ് മരിച്ചത്. സംഭവത്തിൽ വിഴിഞ്ഞം പള്ളിത്തുറ സ്വദേശി ശബരിയാറിനെ (51) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഏഴരയോടെ വിഴിഞ്ഞം ഫിഷ് ലാൻഡിങ് സൻെററിനു സമീപമായിരുന്നു സംഭവം. കളിയാക്കൽ കൈയാങ്കളിയിലും സംഘട്ടനത്തിലുമെത്തുകയായിരുന്നു. കല്ലുകൊണ്ടുള്ള അടിയിൽ തലക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ദേവദാസ് ചൊവ്വാഴ്ചയാണ് മരിച്ചത്. ഒളിവിൽ പോയ പ്രതിയെ ചൊവ്വാഴ്ച വൈകീട്ടോടെ പൊലീസ് പിടികൂടുകയായിരുന്നു. ഭാര്യ: പനിയമ്മ. മക്കൾ: റജീന, ആൻറണി, ഔസേപ്പ്, സിന്ധുയാത്ര, പ്രിയങ്ക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.