നേമം: യുവതി കരമനയാറ്റിൽ ചാടി മരിച്ചു. കാലടി വാഴോട്ടുകോണം മുടുമ്പില്‍ വീട്ടില്‍ അനില്‍കുമാറിൻെറയും ലക്ഷ്മിയുടെയും മകള്‍ ശരണ്യ (23) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് കരമന പഴയ പാലത്തിനു സമീപത്തുനിന്ന് ശരണ്യ ആറ്റിലേക്ക് ചാടിയത്. സംഭവം കണ്ടവര്‍ കരമന പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേന യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരിച്ചു. കരയില്‍ നിന്ന്10 മീറ്റര്‍ അകലെയാണ് യുവതി മുങ്ങിത്താഴ്ന്നത്. കരക്കെത്തിച്ച മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒന്നരമാസം മുമ്പ് ശരണ്യ ഒരു യുവാവിനൊപ്പം വീട്ടില്‍നിന്നിറങ്ങിപ്പോയിരുന്നു. ഇതു സംബന്ധിച്ച് വീട്ടുകാര്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഫയർ സ്റ്റേഷൻ ഓഫിസിൽനിന്ന് സ്റ്റേഷന് ഓഫിസര്‍ വിപിന്‍രാജ്, അസി. സ്റ്റേഷന് ഓഫിസര്‍ അജികുമാര്‍, സീനിയര്‍ ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫിസര്‍ രാജശേഖരന്‍ നായര്‍, ഫയര്‍മാന്‍ ദിനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം കരക്കെത്തിച്ചത്. കരമന പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.