തിരുവനന്തപുരം: തലസ്ഥാനനഗരത്തെ ഗ്രീൻസിറ്റിയായി പ്രഖ്യാപിക്കുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ. കൊച്ചിക്കുപുറമെ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റികൾ സ്ഥാപിക്കും. നയപ്രഖ്യാപനത്തിൽ തലസ്ഥാന ജില്ലയിലെ മറ്റ് പദ്ധതികൾ. *തിരുവനന്തപുരം പൂജപ്പുരയിൽ പാര സർജിക്കൽ-നേത്ര ചികിത്സ ഇൻസ്റ്റിറ്റ്യൂട്ട്. *കാര്യവട്ടം കാമ്പസിൽ പുരാരേഖ വകുപ്പ് പുരാരേഖ-പൈതൃക കേന്ദ്രം *മൾട്ടിമീഡിയ സാധ്യതകൾകൂടി പ്രയോജനപ്പെടുത്തി തിരുവനന്തപുരം ടാേഗാർ തിയറ്ററിനെ ഇൻഫോ-കൾച്ചറൽ ഹബ്ബായി മാറ്റും. ഇലക്ട്രോണിക് പ്രതിഷ്ഠാപനങ്ങൾ (ഇൻസ്റ്റലേഷനുകൾ) േലസർ പ്രദർശനത്തിൻെറ സഹായത്തോടെ ഒാപൺ എയർ സാംസ്കാരിക പരിപാടികൾ എന്നിവ സജ്ജമാക്കും. *റവന്യൂ രേഖകൾ ഡിജിസ് ചെയ്യൽ, കാര്യക്ഷമമായ സേവനം എന്നിവക്കായി വില്ലേജ് ഇൻഫർമേഷൻ സിസ്റ്റം. പൈലറ്റ് പദ്ധതി തിരുവനന്തപുരം വഞ്ചിയൂരിൽ. * തിരുവനന്തപുരത്ത് സൈബർ സെക്യൂരിറ്റി സൻെററും വെർച്വൽ പൊലീസ് സ്റ്റേഷനും ആരംഭിക്കും. സൈബർ ഡോം ശക്തിെപ്പടുത്തും. തിരുവനന്തപുരം റൂറൽ- ജില്ല പൊലീസ് ഒാഫിസർമാർക്കായി പുതിയ കെട്ടിടങ്ങൾ. * തിരുവനന്തപുരം ജില്ല കോടതി രേഖകൾ ഡിജിറ്റൽവത്കരിക്കും. *െഎ.എ.എസ് ഉദ്യോഗസ്ഥർക്കായി ക്വാർേട്ടഴ്സ് നിർമിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.