തിരുവനന്തപുരം: : കക്കൂസ് മാലിന്യം കിണർ വെള്ളത്തിൽ കലരുകയാണെന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡും പബ്ലിക് ഹെൽത്ത് ലാബും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ച സാഹചര്യത്തിൽ കിണർ വെള്ളം സർക്കാർ അംഗീകൃത ലാബിൽ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. പരിശോധനാ ഫലത്തിൻെറ അടിസ്ഥാനത്തിൽ കക്കൂസ് കുഴി മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും കമീഷൻ ഉത്തരവിട്ടു. പരണിയം പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവ് നൽകിയത്. തിരുപുറം താഴവിള വീട്ടിൽ കെ. ശശികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരൻെറ കിണറിൽ അയൽവാസിയുടെ കക്കൂസിൽ നിന്നുള്ള മാലിന്യം കലരുകയാണെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.