തിരുവനന്തപുരം: യു.പിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ രാജ്യദ്രോഹകുറ്റമാക്കി മാറ്റാൻ ശ്രമിക്കുന്നത് ഹാഥറസിലെ പെൺകുട്ടിയെ കൊലപ്പെടുത്തിയ കുറ്റവാളികളെ രക്ഷിക്കാനാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. യു.പി പൊലീസും ഭരണകൂടവും ഉന്നയിച്ചത് വ്യാജപ്രചാരണങ്ങളായിരുന്നെന്ന് തെളിയുകയാണ്. ഫോറൻസിക് റിപ്പോർട്ടും ആശുപത്രി റിപ്പോർട്ടുകളും പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് തെളിയിക്കുന്നതാണ്. സവർണ ജാതിയിൽപെട്ട പ്രതികളെ സംരക്ഷിക്കാൻ ബി.ജെ.പി നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കാൻ തയാറായില്ലെങ്കിൽ രാജ്യത്ത് കൂടുതൽ പ്രക്ഷോഭങ്ങൾ രൂപപ്പെടും. സവർണ സംഘ് ഭീകരതയിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമം നടത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.