തിരുവനന്തപുരം: മഴക്കാല ഡ്രൈവിങ് സുരക്ഷിതമാക്കാൻ മാർഗനിർദേശങ്ങളുമായി മോേട്ടാർ വാഹനവകുപ്പ്. വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളും ഒാടകളും പൊട്ടിവീണ് കിടക്കുന്ന വൈദ്യുതി കമ്പികളുമെല്ലാം അപകടം വർധിപ്പിക്കും. കഴിയുന്നതും യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. തീരെ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ കരുതലോടെ വണ്ടിയോടിക്കണം. ചെറിയ അളവിൽ ആണെങ്കിൽപോലും വെള്ളക്കെട്ടുള്ള റോഡിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ 'ജലപാളി പ്രവർത്തനം' അഥവാ അക്വാപ്ലെയിനിങ് പ്രതിഭാസത്തിന് കാരണമായേക്കാം. മഴപെയ്യുേമ്പാൾ മറ്റ് വാഹനങ്ങളിൽനിന്ന് അകലം പാലിച്ച് ഓടിക്കണം. മുന്നിൽ പോകുന്ന വാഹനങ്ങളിൽനിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചക്ക് അവ്യക്തതയുണ്ടാകും. മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിങ് ക്ഷമത പൊതുവെ കുറയും. മുന്നിലെ വാഹനം പെട്ടെന്ന് നിർത്തിയാൽ അതനുസരിച്ച് സ്വന്തം വാഹനം നിർത്താനായെന്ന് വരില്ല. മഴക്കാലത്ത് മുന്നിലെ വാഹനത്തിൻെറ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നുമില്ല. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട *മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക. *വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്. * വെള്ളക്കെട്ടിലൂടെ പോകേണ്ടിവന്നാൽ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. വണ്ടി നിന്നാൽ വീണ്ടും സ്റ്റാർട്ട് ചെയ്യരുത്. ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം. * വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ എ.സി ഓഫ് ചെയ്യണം *ശക്തമായ മഴയിൽ മരങ്ങളോ വൈദ്യുതി ലൈനുകളൊ ഇല്ലാത്ത റോഡരികിൽ ഹാസാർഡസ് വാണിങ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യണം. * സഡൻ ബ്രേക്കിങ് ഒഴിവാക്കണം. വാഹനം തെന്നിമറിയുന്നത് ഒഴിവാക്കാനാകും. * മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയോ പാർക്ക് ചെയ്യരുത്. *ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടി ഫസ്റ്റ് ഗിയറിൽ ഒാടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ടുതവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം. *മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടുമെന്നതിനാൽ വേഗം കൂട്ടാതെ മുൻകൂട്ടി സമയം കണക്കാക്കി യാത്രതിരിക്കുക. *പാർക്ക് ചെയ്ത വാഹനത്തിൽ വെള്ളം കയറിയാൽ സ്റ്റാർട്ടാക്കാതെ സർവിസ് സൻെററിൽ വിവരമറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.