ജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും 24 മണിക്കൂറും നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എൻജിനീയർമാരുടെ കൺട്രോൾ റൂം തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്ത് പള്ളത്തുള്ള ഡാം സേഫ്റ്റി ഓർഗനൈസേഷനിലും ഏർപ്പെടുത്തി. ഡാമുകളിൽ സാറ്റലൈറ്റ് ഫോണുകൾ ഉൾെപ്പടെ സമാന്തര വാർത്താവിനിമയ സംവിധാനവും ഒരുക്കി. വൈദ്യുതി ബോർഡിൻെറ അണക്കെട്ടുകളിലെ ജലസംഭരണത്തെ സംബന്ധിച്ച് യാതൊരു ആശങ്കയും ജനങ്ങൾക്ക് വേണ്ടതില്ലെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. കെ.എസ്.ഇ.ബിയുടെ 18 അണക്കെട്ടുകളിലുമായി 1898.6 എം.സി.എം ജലം ഇപ്പോൾ ഒഴുകിയെത്തിയിട്ടുണ്ട്. ഇവയുടെ ആകെ സംഭരണശേഷി 3532.5 എം.സി.എം ആണ്. കെ.എസ്.ഇ.ബിയുടെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ സംഭരണശേഷിയുടെ 54.12 ശതമാനവും ഇടമലയാറിൽ 47.87 ശതമാനവും കക്കിയിൽ 52.87 ശതമാനവും ബാണാസുരസാഗറിൽ 65.98 ശതമാനവും ഷോളയാറിൽ 64.17 ശതമാനവും ജലമേ നിലവിലുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.