കിളിമാനൂർ: പഴയകുന്നുേമ്മൽ പഞ്ചായത്തിലെ കോവിഡ് രോഗപ്രതിരോധ ജാഗ്രതയുടെ ഭാഗമായി വരുത്തിയ നിയന്ത്രണങ്ങൾ അവലോകനം ചെയ്യുന്നതിനും നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനുമായി പഞ്ചായത്ത് തല ഡിസാസ്റ്റ്ർ മാനേജ്മൻെറ് കമ്മിറ്റി യോഗം ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗം ചേർന്നത്. നിലവിലുള്ള നിയന്ത്രണങ്ങൾ യോഗം ചർച്ച ചെയ്തു. ചില ഇളവുകൾ വരുത്തി സമയക്രമം മാറ്റി വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാനും തീരുമാനം എടുത്തു. എല്ലാ വ്യാപാരസ്ഥാപനങ്ങളും രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ തുറക്കാം. ഹോട്ടലുകളും ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളും രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ പാർസലായി മാത്രം കച്ചവടം നടത്താം. അന്യപ്രദേശങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുന്നതിന് വരുന്ന വാഹനങ്ങളിൽ നിന്നും ഡ്രൈവർ, ക്ലീനർ തുടങ്ങിയവർ പുറത്തിറങ്ങാതെ പരമാവധി തിരക്ക് ഒഴിവാക്കി സാധനങ്ങൾ ഇറക്കണം. തുറന്നു പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൈകൾ കഴുകുന്നതിനുള്ള സംവിധാനവും സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടി യുള്ള സംവിധാനവും സ്ഥാപന ഉടമ നിർബന്ധമായും ഏർപ്പെടുത്തിയിരിക്കണമെന്നും യോഗം നിർദേശിച്ചു. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും നിർബന്ധമായും വീടുകൾക്ക് പുറത്തിറങ്ങരുത്. ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ എത്തുന്ന ഇൻസ്റ്റാൾമൻെറ് കച്ചവടക്കാരും മൈക്രോ ഫിനാൻസ് ഏജൻറുമാരും ഈ കാലയളവിൽ ഇത്തരം സന്ദർശനങ്ങൾ ഒഴിവാക്കുക. സർക്കാറും ഗ്രാമപഞ്ചായത്തും െപാലീസും നൽകുന്ന നിർേദശങ്ങൾ പൂർണമായും പാലിക്കണം. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.എസ്. സുജിത്ത്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ബൈജു, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി ചെറുനാരകംകോട് ജോണി, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി. ശ്രീകുമാർ, ബി.ജെ.പി മണ്ഡലം ഭാരവാഹികളായ ആർ. ബാബുരാജ്, അജികുമാർ, വ്യാപാരി വ്യവസായി സമതി നേതാക്കളായ ശ്രീനാഗേഷ്, ബാബുരാജ്, സിദ്ധാർഥൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെറ്റി ട്രീസ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.