രണ്ടുപേർക്ക് പരിക്ക് തെരുവുനായുടെ കടിയേറ്റു കടയ്ക്കൽ: തെരുവുനായുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. മുക്കുന്നം സ്വദേശികളായ നജീം (40), നൗഷാദ് (42) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു ആക്രമണം. മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.തോടുകൾ നിറഞ്ഞൊഴുകി; വ്യാപക കൃഷിനാശംഓയൂർ: കരീപ്ര, വെളിയം, ഉമ്മന്നൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തോടുകൾ നിറഞ്ഞൊഴുകുന്നതിനാൽ കാർഷികവിളകൾ നാശത്തിൽ. റബർ, വാഴ, മരച്ചീനി എന്നിവ വെള്ളം കയറി നശിച്ചു. കാറ്റിൽ ഇതുവരെ വെളിയത്ത് മാത്രം നാലായിരത്തിലേറെ വാഴകൾ ഒടിഞ്ഞുവീണു. മരച്ചീനി കൃഷിക്കും നാശമുണ്ടായി. താഴ്ന്നപ്രദേശത്തെ കൃഷികളാണ് നശിച്ചത്. റബർ േതാട്ടത്തിലേക്ക് ജലം ഒഴുകിയെത്തി കെട്ടിക്കിടക്കുന്നത് വേരുകൾ അഴുകുന്നതിനും മൂട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതിനും ഇടയായിട്ടുണ്ട്. ചില റബർമരങ്ങൾ കാറ്റിൽ പിഴുതുവീണു. തോടുകൾക്ക് സമീപത്തായി കഴിയുന്ന വീട്ടുകാർ ആശങ്കയിലാണ്. കരീപ്രയിലെ 150 ഏക്കറോളം വരുന്ന നെൽകൃഷി നാശത്തിൻെറ വക്കിലാണ്. ഉമ്മന്നൂരിലും വാഴകൃഷിക്ക് വ്യാപക നാശമുണ്ടായി. മഴയിൽ വീട് തകർന്നുഓയൂർ: കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ 504 ൽ വീട് തകർന്നു. ഓയൂർ 504 പ്ലാവിളവീട്ടിൽ ലളിതയുടെ വീടാണ് തകർന്നത്. മഴയിൽ മേൽക്കുരയും ഇഷ്്ടികയും ഇടിഞ്ഞ് വീഴുകയായിരുന്നുസാനിറ്റൈസർ മെഷീൻ വിതരണംഓയൂർ: വെളിനല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിനും പൂയപ്പള്ളി പൊലീസ് സ്റ്റേഷനും ഫുഡ് പെഡൽ സാനിറ്റൈസർ മെഷീൻ വിതരണം ചെയ്തു. ബ്രേക് ദ ചെയിനിൻെറ ഭാഗമായി എമ്മാർ േപ്രാജക്ട്സിൻെറ ഡയറക്ടർ സഹീദ് എമ്മാർ പൂയപ്പള്ളി എസ്.ഐ രാജൻബാബുവിനും സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. അനിതക്കും മെഷീൻ കൈമാറി. മുനീർ വട്ടപ്പാറ, നൗഷാദ് കുരീക്കാട് എന്നിവർ പങ്കെടുത്തു.കിറ്റ് വിതരണംഓയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഓയൂർ യൂനിറ്റിൻെറ നേതൃത്വത്തിൽ കുട്ടികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എസ്.സാദിക് കിറ്റുകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.