ഹോമിയോ ആശുപത്രികളിൽ സി.എഫ്.എൽ.ടി.സികൾ രൂപവത്കരിക്കണം

തിരുവനന്തപുരം: പകരം സംവിധാനം ഏർപ്പെടുത്താതെ ഹോമിയോ ഡോക്ടർമാരെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിൽ(സി.എഫ്.എൽ.ടി.സി) നിയോഗിക്കുന്നത് ഡിസ്പെൻസറികളുടെ പ്രവർത്തനം തകരാറിലാക്കുമെന്ന് കേരള ഗവൺമൻെറ് ഹോമിയോ മെഡിക്കൽ ഒാഫിസേഴ്സ് അേസാസിയേഷൻ. സർക്കാർ ഹോമിയോ ആശുപത്രികളിൽ സി.എഫ്.എൽ.ടി.സികൾ രൂപവത്കരിക്കുകയും ചികിത്സ നൽകുകയും വേണം. മാതൃസ്ഥാപനത്തിൽ പകരം സംവിധാനം ഏർപ്പെടുത്തുന്നില്ലെങ്കിൽ സി.എഫ്.എൽ.ടി.സി ഡ്യൂട്ടികളിൽനിന്ന് സർക്കാർ ഹോമിയോ ഡോക്ടർമാരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്റർ നിരീക്ഷണത്തിലുള്ളവർക്കും പ്രൈമറി കോൺടാക്ടിലുള്ളവർക്കും നൽകാൻ നടപടിയുണ്ടാകണെമന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. മുഹമ്മദ് ഷഫീക്ക് മസാനിയും ജനറൽ സെക്രട്ടറി ഡോ. ദീപ എ.എസും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.