(ചിത്രം) പുനലൂർ: തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോവിഡ് ആശുപത്രികൾ (സി.എഫ്.എൽ.ടി.സി) പുനലൂർ താലൂക്കിൽ മൂന്ന് സൻെററുകൾ വ്യാഴാഴ്ച പ്രവർത്തനസജ്ജമായി. ഇവിടങ്ങളിലായി 410 ആളുകളെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. അലയമൺ പഞ്ചായത്തിലെ കരുകോൺ ഗവ.എച്ച്.എസ്.എസിൽ 110, കുളത്തൂപ്പുഴയിൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നൂറ്, പുനലൂർ നഗരസഭയിൽ കുതിരച്ചിറ എം.ജി. കൺെവൻഷൻ സൻെററിൽ 200 എന്നിങ്ങനെയാണ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പുനലൂരിെലയും കുളത്തൂപ്പുഴയിെലയും സൻെറർ മന്ത്രി കെ. രാജുവും കരുകോണിലേത് മുല്ലക്കര രത്നാകരൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, താലൂക്ക് ഓഫിസ് അധികൃതർ, ആരോഗ്യവകുപ്പ് അധികൃതർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. നിയന്ത്രണം മാറി; പുനലൂർ, കരവാളൂർ ജനജീവിതം സാധാരണനിലയിലേക്ക് പുനലൂർ: കോവിഡ് സമ്പർക്ക സാധ്യത തടയുന്നതിനായി പുനലൂർ നഗരസഭയിലും കരവാളൂർ പഞ്ചായത്തിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാഗികമാക്കി നീക്കി. കെ.എസ്.ആർ.ടി.സി സർവിസുകളും പരിമിതമായി പുനരാരംഭിച്ചു. രണ്ടിടങ്ങളിെലയും ഭൂരിഭാഗം വാർഡുകളും കണ്ടെയ്ൻമൻെറ് സോണിൽ നിന്ന് മാറ്റിയതോടെ വ്യാഴാഴ്ച മുതൽ ജനജീവിതം സാധാരണ നിലയിലായി. നഗരസഭയിൽ പട്ടണം അടക്കം 15 വാർഡുകളിലെ കണ്ടെയ്ൻമൻെറ് അഞ്ച് വാർഡുകളിലായി ചുരുക്കി. കലയനാട്, കാരക്കാട്, താമരപള്ളി, മണിയാർ, പരവട്ടം എന്നീ വാർഡുകളിലും കരവാളൂർ പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലേത് രണ്ട്, ഒമ്പത്, 15 വാർഡുകളിലുമായി പരിമിതപ്പെടുത്തി. വ്യാപാരസ്ഥാപനങ്ങളടക്കം രണ്ടാഴ്ചയായി അടഞ്ഞുകിടന്നത് വ്യാഴാഴ്ച തുറന്നു. മാർക്കറ്റിലും പ്രധാന ജങ്ഷനുകളിലും നല്ലതിരക്ക് അനുഭവപ്പെട്ടു. ബലിപെരുന്നാളിന് തലേന്ന് നിയന്ത്രണം മാറിയതോടെ കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും സഹായകമായി. കൂടാതെ വാഹനപരിശോധനക്കായി പട്ടണത്തിലും പ്രധാന റോഡുകളിലും ഏർപ്പെടുത്തിയിരുന്ന പൊലീസ് പിക്കറ്റും പിൻവലിച്ചു. കണ്ടക്ടർക്ക് കോവിഡ് ബാധിച്ചതോടെ അടച്ചിട്ടിരുന്ന ബസ് ഡിപ്പോയിൽ നിന്ന് വ്യാഴാഴ്ച സർവിസ് പുനരാരംഭിച്ചു. കൊല്ലം, കൊട്ടാരക്കര, തെന്മല, അടൂർ മേഖലയിലേക്കായിരുന്നു സർവിസ്. യാത്രക്കാർ വളരെ കുറവായിരുന്നു. ഇടക്കുള്ള കണ്ടെയ്ൻമൻെറ് സോണുകളിൽ നിർത്താെതയാണ് ബസ് സർവിസ് നടത്തുന്നത്. അടുത്തദിവസം മുതൽ കൂടുതൽ സ്ഥലത്തേക്ക് കൂടുതൽ സർവിസ് തുടങ്ങുമെന്ന് അധികൃതർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.