വെള്ളറട: അമ്പൂരി പഞ്ചായത്ത് കുട്ടപ്പൂ വാര്‍ഡിലെ ശൂരവക്കാണിയിലെ വികസനമില്ലായ്മക്ക് പരിഹാരം വേണമെന്ന് നാട്ടുകാര്‍. പഞ്ചായത്ത് പ്രസിഡന്റും പാറശ്ശാല എം.എൽ.എയും ഇക്കാര്യത്തില്‍ അവഗണന തുടരുകയാണ്. കല്ലും മുള്ളും നിറഞ്ഞ കാനനപാതയിലൂടെ കൂട്ടപ്പുവരെ എത്തണമെങ്കില്‍ സാഹസികമായി യാത്ര ചെയ്യണം. ഇവിടത്തെ റോഡിന്റെയും മൊബൈല്‍നെറ്റ് വര്‍ക്കിന്റെയും കാര്യം ദയനീയമാണ്. ശൂരവക്കാണിയിലെ കുട്ടികള്‍ക്ക് കളി സ്ഥലമില്ല. പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഹൈടെക് റോഡ് ഉണ്ടാക്കുമെന്ന് പറഞ്ഞെങ്കിലും നടന്നിട്ടില്ല. കുട്ടികളുടെ പഠനത്തിനായി ശൂരവക്കാണി മേഖലയില്‍ ഒരു മൊബൈല്‍ ടവറെങ്കിലും ചെയ്തുതരണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്വകാര്യ പറമ്പിലെ അടിക്കാട് വെട്ടുന്നതിനേക്കാള്‍ നല്ലത് തകര്‍ന്ന റോഡിലെ കുഴി നികത്തുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. ചിത്രം. ശൂരവക്കാണിയിലെ തകര്‍ന്ന റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.