തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും പൊതുസ്ഥാപനങ്ങളുടെയുമെല്ലാം ഭൂമിശാസ്ത്ര വിവരങ്ങൾ ഉൾപ്പെടുത്തി സമഗ്ര ജി.ഐ.എസ് ഡേറ്റ ബാങ്ക് (ജിയോ ഡേറ്റ ബാങ്ക്) നിലവിൽ വന്നു. സർക്കാർ സ്കൂളുകൾ, ആരോഗ്യസ്ഥാപനങ്ങൾ, റേഷൻ പൊതുവിതരണ കേന്ദ്രങ്ങൾ, വനമേഖലകൾ, പൊലീസ് സ്റ്റേഷനുകൾ, ഫയർസ്റ്റേഷനുകൾ, അക്ഷയ കേന്ദ്രങ്ങൾ, ഗ്രാമപഞ്ചായത്തുകൾ, ലൈബ്രറികൾ, താലൂക്ക് ആസ്ഥാനങ്ങൾ തുടങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ വരെയുള്ള സൂക്ഷ്മ ഭൂമിശാസ്ത്ര വിവരങ്ങളാണ് മാപ്പിൽ അടയാളപ്പെടുത്തുകയും വെബ്സൈറ്റിൽ ഏകോപിപ്പിക്കുകയും ചെയ്തത്. ഭൂകമ്പ സാധ്യത പ്രദേശങ്ങൾ, ദുരന്തബാധിത മേഖലകൾ, ക്വാറികൾ, ക്രഷർ യൂനിറ്റുകൾ എന്നിവ മാപ്പിലുണ്ട്. ഐ.ടി മിഷന്‍റെ കീഴിൽ കേരള സ്റ്റേറ്റ് സ്‌പെഷൽ ഡേറ്റ ഇൻഫ്രാസ്ട്രക്ചർ (കെ.എസ്.ഡി.ഐ) പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഐ.ടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ് സംബന്ധിച്ചു. അത്യാധുനിക ഓപൺ സോഴ്‌സ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത കേരള ജിയോ പോർട്ടലാണ് പ്രവർത്തന സജ്ജമായത്. വിവിധ വകുപ്പുകളിൽ നിർമിക്കപ്പെട്ട ഭൂവിവരങ്ങൾ (ജിയോ സ്‌പെഷൽ ഡേറ്റ) ക്രമപ്പെടുത്തി പൊതു പ്ലാറ്റ്ഫോമിൽ കൊണ്ടുവരികയാണ് കെ.എസ്.ഡി.ഐ പ്രവർത്തന രീതി. ഇതിലൂടെ സർക്കാർ വകുപ്പുകൾ, സർക്കാറിതര സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ശാസ്ത്രസംഘടനകൾ എന്നിവക്ക് ആവശ്യാനുസരണം പദ്ധതി ആസൂത്രണത്തിനും നയരൂപവത്കരണത്തിനും ഭൂ സംബന്ധിയായ വിവരങ്ങൾ ലഭ്യമാകും. നിലവിൽ 25 ഉപയോക്തൃ വകുപ്പുകളിൽനിന്ന് 220 ലധികം സ്‌പെഷൽ ഡേറ്റ ലെയറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.