തിരുവനന്തപുരം: വാടകക്കെടുക്കുന്ന കാർ മറിച്ച് വിൽക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കോയമ്പത്തൂർ കന്നി അമ്മൻ നഗർ സ്വദേശി സന്തോഷ് കുമാർ (34) ആണ് പേട്ട പൊലീസിന്‍റെ പിടിയിലായത്. ഇ.വി.എം വീൽസ് റെന്‍റ് എ കാർ സ്ഥാപനത്തിന്‍റെ തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും ജൂലൈ ഏഴിന് വാടകക്കെടുത്ത കാറാണ് ഇയാൾ കോയമ്പത്തൂരിൽ മറിച്ചുവിറ്റത്. സമാനമായ 22 കേസുകളിൽ ഇയാൾ പ്രതിയാണെങ്കിലും ആദ്യമായാണ് പൊലീസിന്‍റെ വലയിലാകുന്നത്. ഇയാളിൽനിന്ന് അഞ്ചോളം വ്യാജ ആധാർ കാർഡുകളും നിരവധി മൊബൈൽ സിമ്മുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കാർ വാടകക്ക് ഇയാൾ വ്യാജരേഖകളാണ് കൈമാറുന്നത്. പേട്ട സി.ഐ റിയാസ് രാജയുടെ നേതൃത്വത്തിൽ, എസ്.ഐ ഷിബു, സി.പി.ഒ കണ്ണൻ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കോയമ്പത്തൂർ നിന്നും ഇയാളെ തന്ത്രപരമായി പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോട്ടോ ക്യാപ്ഷൻ : പൊലീസ് പിടിയിലായ സന്തോഷ് കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.