വിഴിഞ്ഞം: ആഴിമലയിലെ പെൺസുഹൃത്തിനെ കാണാനെത്തിയ മൊട്ടമൂട് വളളോട്ടുകോണം മേക്കുംകര വീട്ടിൽ കിരണിനെ (25) കടലിൽ കാണാതായ സംഭവത്തിൽ മൂന്നാംപ്രതി വിഴിഞ്ഞം മുല്ലൂർ പുളിങ്കുടി എം.ആർ സദനത്തിൽ അരുൺ ചൊവ്വാഴ്ച കീഴടങ്ങി. വിഴിഞ്ഞം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസിലെ മൂന്നുപ്രതികളും അറസ്റ്റിലായെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. അരുൺ സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തളളിയിരുന്നു. ഇതേതുടർന്ന് ഇയാൾ വിഴിഞ്ഞം സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ പ്രജീഷ് ശശിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. കടലിൽ കാണാതായ കിരണിന്റെ മൃതദേഹം കുളച്ചൽ നിദ്രവിള തീരത്ത് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.