തിരുവനന്തപുരം: ലോക കേരള സഭ സംഘാടനത്തെ പ്രശംസിച്ച് മുസ്ലിം ലീഗ് അനുകൂല പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ നേതാവ്. മുസ്ലിം ലീഗ് സംസ്ഥാന, ദേശീയ പ്രവർത്തക സമിതികളിൽ അംഗമായ കെ.പി. മുഹമ്മദ് കുട്ടിയാണ് പ്രതിപക്ഷത്തിൻെറ ബഹിഷ്കരണത്തിനിടെ ലോക കേരള സഭയെ രൂപപ്പെടുത്തിയെടുത്തതിൽ സർക്കാറിനെ പ്രശംസിച്ചത്. പാർട്ടി പിന്തുണയും അനുമതിയും ലഭിച്ചതുകൊണ്ടാണ് സഭയിൽ ഇത്തവണ പങ്കെടുക്കാനായതെന്നും അദ്ദേഹം പറഞ്ഞു. സഭ സമ്മേളനം രണ്ട് വർഷത്തിലൊരിക്കൽ എന്നതിന് പകരം ആറ് മാസത്തിലൊരിക്കൽ കൂടണം. വരുംവർഷങ്ങളിൽ എം.എ. യൂസുഫലി മുൻകൈയെടുത്ത് മുഴുവൻ പാർട്ടി പ്രതിനിധികളെയും സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.