പ്രവാസി ജീവിതം, അതിജീവനം: ആവശ്യങ്ങൾക്കും നിർദേശങ്ങൾക്കും വേദിയായി ലോക കേരളസഭ

തിരുവനന്തപുരം: തൊഴിൽ സാഹചര്യങ്ങളും ചികിത്സയും വിദ്യാഭ്യാസവുമടക്കം ഗൾഫ് പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് വേദിയായി ലോക കേരളസഭ. നോർക്കയുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതു മുതൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ നേരിടുന്ന പ്രതിസന്ധികൾവരെ 'പശ്ചിമേഷ്യൻ രാജ്യങ്ങൾ' എന്ന സെക്​ഷനിൽ ഉയർന്നു. വിസിറ്റിങ്​ വിസയിൽ വരുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താൻ ഇടപെടലുണ്ടാകണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച്​ മരിച്ച പ്രവാസികളുടെ ആശ്രിതർക്ക്​ ധനസഹായം അനുവദിക്കണമെന്ന ആവശ്യവും ഉയർന്നു. പ്രധാന ആവശ്യങ്ങൾ, നിർദേശങ്ങൾ: *കേരളത്തിന് പുറത്തുള്ള മലയാളികളെയെല്ലാം നോർക്കയിൽ രജിസ്റ്റർ ചെയ്യിക്കാൻ കാമ്പയിൻ തുടങ്ങണം. ഓൺലൈൻ സാധ്യതകളുടെ കാലത്ത് ഇത് വേഗം സാധിക്കും *ക്ഷേമനിധിയിലേക്കുള്ള അടവ് മുടങ്ങുന്ന അവസരങ്ങളിൽ ഇക്കാര്യം എസ്.എം.എസോ ഇ-മെയിലോ വഴി അറിയിക്കുന്നതിന് സൗകര്യമൊരുക്കണം. 60 വയസ്സ്​ കഴിഞ്ഞവർക്ക് ക്ഷേമ പദ്ധതിയിൽ ചേരാൻ കഴിയുംവിധം വ്യവസ്ഥകളിൽ ഇളവ് വരുത്തണം *മെഡിക്കൽ ഇൻഷുറൻസ് നോർക്ക ഐ.ഡിയുമായി ബന്ധിപ്പിക്കണം *പുതിയ കാലത്ത് പ്രവാസം വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്, ഇക്കാര്യം ചർച്ചചെയ്യണം *പ്രവാസി കുടുംബങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തണം *ഗൾഫിലേക്ക് പോകുന്നവർക്ക് യാത്രക്കുമുമ്പ്​ ബന്ധപ്പെട്ട രാജ്യങ്ങളിലെ നിയമങ്ങളെയും തൊഴിൽ സാഹചര്യങ്ങളെയും പറ്റി നോർക്കയുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തണം *വിദേശത്ത് ജോലിക്കിടെ, അസുഖം ബാധിച്ച് കിടപ്പിലായവർക്ക് നാട്ടിൽ സർക്കാർ-സഹകരന്ന മേഖലയിൽ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ചികിത്സ ലഭ്യമാക്കണം *പ്രവാസി മലയാളികളുടെ ഭൂമി സംബന്ധമായ വിഷയങ്ങൾ പരിഹരിക്കാൻ റവന്യൂ വകുപ്പിൽ പ്രവാസി സെൽ ആരംഭിക്കണം. വില്ലേജ് ഓഫിസ് മുതൽ നോർക്ക സെന്റർ വരെ വിവിധ തടസ്സങ്ങൾ പ്രവാസികൾ നേരിടുന്നു. ഇത് പരിശോധിക്കണം *എയർ കേരള ആരംഭിക്കുന്നത് പുനരാലോചിക്കണം *മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള എംബാം സർട്ടിഫിക്കറ്റ് നാട്ടിൽനിന്ന് ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. ഇത് വേഗത്തിലാക്കാൻ ഇടപെടലുണ്ടാകണം *നോർക്ക ആവിഷ്കരിക്കുന്ന പദ്ധതികൾ താഴേത്തട്ടിൽ എത്തിക്കാൻ നടപടി വേണം *കേരളത്തിലെ സർവകലാശാലകളുടെ ഓഫ് കാമ്പസുകൾ സാധ്യമാകുന്ന ഗൾഫ് രാജ്യങ്ങളിൽ ആരംഭിക്കണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.