തിരുവനന്തപുരം: ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികൾക്ക് മലയാളം അക്ഷരമാല പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് സേവ് എജുക്കേഷൻ കമ്മിറ്റി. 1996ൽ അന്നത്തെ എൽ.ഡി.എഫ് സർക്കാറാണ് അക്ഷരപഠനത്തിൽ മാറ്റം വരുത്തിയ പുതിയ ഡി.പി.ഇ.പി ബോധന രീതി കൊണ്ടുവന്നത്. ക്രമേണ, അക്ഷര പഠനത്തിന്‍റെ പ്രാധാന്യം കുറഞ്ഞു വന്നു. 2012 ൽ പാഠപുസ്തകങ്ങളിൽനിന്ന് അക്ഷരമാല പൂർണമായി ഒഴിവാക്കുകയും ചെയ്തു. പാഠപുസ്തകത്തിനകത്ത് അക്ഷരമാല അച്ചടിക്കുകയും അവ പഠിപ്പിക്കുകയും വേണം. അതിനുള്ള കർശന നിർദേശം വിദ്യാഭ്യാസ മന്ത്രി നൽകണമെന്നും സേവ് എജുക്കേഷൻ കമ്മിറ്റി ഭാരവാഹികളായ പ്രഫ. ജോർജ് ജോസഫും എം. ഷാജർഖാനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.