ബസിടിച്ച് വാഹന ഷോറൂം ജീവനക്കാരി മരിച്ചു

നെടുമങ്ങാട്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച വാഹന ഷോറൂം ജീവനക്കാരി വലിയമല ബസിടിച്ച് മരിച്ചു. കരകുളം മരുതംകോട് ചിറത്തലയ്ക്കല്‍ വീട്ടില്‍ രാജന്റെ ഭാര്യ എം. ബിന്ദുവാണ് (44) മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആറാംകല്ലിലെ വാഹനഷോറൂമിലേക്ക് ജോലിക്കായി മകന്‍ നന്ദുവിനോടൊപ്പം ബൈക്കില്‍ പോകുകയായിരുന്നു. കരകുളം എട്ടാംകല്ലില്‍ എതിരെ വരുകയായിരുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി(ഐ.ഐ.എസ്.ടി) യുടെ ബസിനടുത്തേക്ക് ബൈക്ക് തെന്നി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിന്ദു മരിച്ചു. കാലിന് പരിക്കേറ്റ നന്ദു മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഐ.ഐ.എസ്.ടി ബസ് ഡ്രൈവര്‍ ജി. ഗോപുവിനെതിരെ അരുവിക്കര പൊലീസ് കേസെടുത്തു. ഫോട്ടോ: ബിന്ദു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.