കുലശേഖരം: ചേച്ചിപ്പാറയ്ക്ക് സമീപം ആദിവാസി ഊരായ മോതിരമലയിൽ കാട്ടാന ചരിഞ്ഞു. വ്യാഴാഴ്ച രാവിലെ കൂട്ടമായി എത്തിയ നാല് കാട്ടാനകളിൽ ഒരു പിടിയാന മാത്രം ആദിവാസി ഊരിൽനിന്ന് കാട്ടിൽ പോകാതെ നിൽക്കുന്നതുകണ്ട് സമീപവാസികൾ നോക്കിയപ്പോൾ ആനയുടെ കാലിൽ മുറിവേറ്റ് അനങ്ങാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് ഓഫിസർ ശിവകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. നാട്ടുകാർ ആനക്ക് ഭക്ഷണവും വെള്ളവും നൽകാൻ ശ്രമിച്ചുവെങ്കിലും ഉച്ചയോടെ നിലത്തുവീണ് ചരിയുകയായിരുന്നു. വെള്ളിയാഴ്ച തിരുനെൽവേലിയിൽനിന്ന് ഡോക്ടർമാർ എത്തി പോസ്റ്റ്മോർട്ടം നടത്തി. പരിശോധനഫലം ലഭിച്ച ശേഷമേ മരണത്തിന്റെ യഥാർഥ കാരണം അറിയാൻ കഴിയൂവെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.