സുരേഷ് 

മലഞ്ചരക്ക് കട കുത്തിപ്പൊളിച്ച് മോഷണം; പ്രതി പിടിയിൽ

ആമ്പല്ലൂർ: പുതുക്കാട് കണ്ണമ്പത്തൂരിൽ മലഞ്ചരക്ക് കടയുടെ ചുമർ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കോടാലി ആളൂപറമ്പൻ വീട്ടിൽ സുരേഷാണ് (51) അറസ്റ്റിലായത്. കണ്ണമ്പത്തൂർ കാളൻ പാവുണ്ണിയുടെ കടയിലാണ് ഞായറാഴ്ച പുലർച്ചെ മോഷണം നടന്നത്. കടയുടെ ചുമർ കുത്തിപ്പൊളിച്ച് അകത്ത് കടന്ന ഇയാൾ ചാക്കുകളിലും പാത്രങ്ങളിലും നിറച്ചുവെച്ച ജാതിക്ക, ജാതിപത്രി, അടക്ക എന്നിവ മോഷ്ടിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്നയാൾക്കായി പൊലീസ് അന്വേഷണമാരംഭിച്ചു. ഉൽപന്നങ്ങൾ ചാക്കുകളിലാക്കി തൊട്ടടുത്ത പറമ്പിൽ എത്തിച്ച ശേഷം പുതുക്കാട്ടുനിന്ന് ഓട്ടോ വിളിച്ചാണ് ഇവർ തൃശൂരിലെ കടയിൽ വിറ്റത്. സമീപത്തെ വീടുകളിലെ നിരീക്ഷണ കാമറകളിൽ നിന്നാണ് ഓട്ടോ തിരിച്ചറിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. 50000 രൂപയുടെ ഉൽപന്നങ്ങൾ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. പുതുക്കാട് എസ്.എച്ച്.ഒ സജീഷ് കുമാർ, എസ്.ഐമാരായ പ്രദീപ് കുമാർ, ഉണ്ണികൃഷ്ണൻ, കൃഷ്ണൻ, ഗ്രേയ്ഡ് സി.പി.ഒമാരായ സജീവ്, അജി, സി.പിഒമാരായ ശ്രീജിത്ത്, അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Theft The accused is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.