പേരാമ്പ്രയില്‍ ദേശീയപാതയോരത്തെ കനാലില്‍ തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുന്നു
കൊടകര: പേരാമ്പ്രയിലെ അപ്പോളോ ടയേഴ്സ് കമ്പനിക്കു സമീപമുള്ള കനാലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സ്ഥാപനത്തിന്റെ പേരില്‍ കൊടകര പഞ്ചായത്ത് നടപടി സ്വീകരിച്ചു. ഒല്ലൂരിലുള്ള സ്വാകാര്യ സ്ഥാപനമാണ് കനാലില്‍ മാലിന്യം തള്ളിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അസി. സെക്രട്ടറി എം. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിധിന്‍ ദേവസ്സി, ക്ലര്‍ക്ക് കെ.യു. രാജു, ഡ്രൈവര്‍ ശ്യാം മോഹന്‍ എന്നിവരടങ്ങിയ പഞ്ചായത്ത് വിജിലന്‍സ് സ്ക്വാഡ് ആണ് പരിശോധന നടത്തി മാലിന്യം വലിച്ചെറിഞ്ഞവരെ തിരിച്ചറിഞ്ഞത്. സ്ഥാപന ഉടമകളെ വിളിച്ചുവരുത്തി മാലിന്യം തിരികെ എടുപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.