തൃശൂരിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടിയ പഴയ ഭക്ഷണം
തൃശൂര്‍: നഗരത്തിലെ ഹോട്ടലുകളിൽനിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. ക്ലീന്‍ സിറ്റി മാനേജര്‍ പി.എസ്. സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് ഹോട്ടലുകള്‍, ടീ സ്റ്റാളുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
18 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ കേരള വർമ കോളജ് റോഡിലെ നന്ദനം ഹോട്ടല്‍, പൂങ്കുന്നം അറേബ്യന്‍ ക്ലാസിക്, പുഴക്കല്‍ പെപ്പര്‍ ഹോട്ടല്‍, പുഴക്കൽ ഫുഡ് മാള്‍ എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. 11 സ്ഥാപനങ്ങള്‍ക്ക് മറ്റ് ന്യൂനതകള്‍ കാണിച്ച് നോട്ടീസ് നല്കി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നല്ല ഭക്ഷണം ഉറപ്പുവരുത്താൻ പരിശോധന കര്‍ശനമായി തുടരുമെന്നും മേയര്‍ എം.കെ. വർഗീസ് അറിയിച്ചു.
സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. താജുദ്ദീന്, മുഹമ്മദ് ഇക്ബാല്‍, കെ. സരിത, കെ. വിനോദ്കുമാര്‍ എന്നിവരും പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് നിയാസ്, സന്തോഷ്കുമാര്‍, എ. നിസാര്‍, സുരേഷ് പേരോത്ത്, സ്വപ്ന, ബൈജു, ഫിനോ ജോർജ്, വി.എ റോഷന് എന്നിവരും സ്ക്വാഡില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.