കൊല്ലപ്പെട്ട രഞ്ചു

വിഷുനാളിൽ വയോധികനെ കുത്തിക്കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ

തൃശൂർ: വിഷുദിനത്തിൽ ചേറ്റുപുഴയിൽ വയോധികൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെ വെസ്റ്റ് പൊലീസ്‌ അറസ്റ്റ് ചെയ്‌തു. ചേറ്റുപുഴ ലക്ഷംവീട്‌ കോളനിയിൽ തെമ്മാട്ട്‌ ശിവെൻറ മകൻ രഞ്ചുവിനെയാണ്‌ (49) കുത്തിക്കൊലപ്പെടുത്തിയത്‌. സംഭവത്തിൽ ബന്ധുവും അയൽവാസിയുമായ ചേറ്റുപുഴ ഗാന്ധിനഗറിൽ പള്ളത്ത്‌ വീട്ടിൽ ഷിബിനെ (26) വെസ്റ്റ് പൊലീസ്‌ അറസ്റ്റ് ചെയ്‌തു. ഇയാൾ പല ക്രിമിനൽ കേസിലും പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതി കത്തി ഉപയോഗിച്ച്‌ രഞ്ചുവിെൻറ വയറ്റിലും മറ്റും കുത്തുകയായിരുന്നു.

ഉടൻ ജനറൽ ആശുപത്രിയിലും വിദഗ്‌ധ ചികിത്സക്കായി മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന്‌ ശേഷം ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിച്ചു. ഗീതയാണ്‌ രഞ്ചുവിെൻറ ഭാര്യ. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന്‌ പൊലീസ്‌ അറിയിച്ചു.‌

Tags:    
News Summary - one arrested in murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.