ബസ് യാത്രക്കിടെ പരിക്കേറ്റ നിൽജയും മകളും
കാഞ്ഞാണി: ബസ് യാത്രക്കിടെ സീറ്റ് താഴേക്ക് തെറിച്ചുവീണ് അമ്മക്കും കുഞ്ഞിനും പരിക്ക്. മാങ്ങാട്ടുകര ചക്കാണ്ടൻ വീട്ടിൽ വിഷ്ണുബാബുവിന്റെ ഭാര്യ നിൽജ എസ്. കുമാർ (22), മകൾ ആദിരുദ്ര (ഒന്നര) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം.
കാരമുക്കിൽനിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ കാഞ്ഞാണി മൂന്നുംകൂടിയ വഴിയിലായിരുന്നു അപകടം.തൃശൂർ-എടമുട്ടം റൂട്ടിലോടുന്ന ബഡീസ് ബസിലെ യാത്രക്കിടെയാണ് ഇവർ ഇരുന്ന സീറ്റ് തെറിച്ചുപോയത്. ഇരുവരും ബസിനുള്ളിൽ തെറിച്ച് തലയിടിച്ച് വീഴുകയായിരുന്നു. നിൽജക്ക് തലക്കും ശരീരത്തിനും കുട്ടിക്ക് തലയുടെ പിൻഭാഗത്ത് മുറിവേറ്റ നിലയിലുമാണ് പരിക്ക്. അപകടത്തിന് ശേഷം ബസ് കണ്ടക്ടർ 30 രൂപ കൊടുത്ത് കാഞ്ഞാണി ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.