മുരളി
മണ്ണുത്തി: മാടക്കത്തറയില്‍ തിരുവോണനാളിലുണ്ടായ സംഘര്‍ഷത്തിലെ പ്രതികളെ സഹായിച്ചയാള്‍ അറസ്റ്റില്‍. ഷൊര്‍ണൂര്‍ ഗണേശഗിരി മാമ്പൂള്ളി മുരളിയാണ് (28) അറസ്റ്റിലായത്.
വീടുകയറി ആക്രമണം നടത്തിയവരോട് പ്രതികാരം ചെയ്യാന്‍ തിരുവോണനാളില്‍ എത്തിയ ഗുണ്ടാസംഘങ്ങള്‍ക്ക് ആക്രമണത്തിന് ശേഷം ഒളിത്താവളവും മൊബൈല്‍ഫോണും നല്‍കിയതിനാണ് ഇയാള്‍ അറസ്റ്റിലായത്. കേസിലെ ഏഴാം പ്രതിയാണ് മുരളി.
ഈ കേസിലെ മറ്റുപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ വന്ന വാഹനവും ആക്രമണത്തിന് ഉപയോഗിച്ച മാരകായുധങ്ങളും ഇനിയും കണ്ടെടുക്കാനായിട്ടില്ല. എസ്.ഐ കെ. പ്രദീപ്കുമാര്‍, പി. സുരേഷ്‌കുമാര്‍, വിജയന്‍, സി.പി.ഒമാരായ എന്‍. രജിത്ത്, ടി.പി. രാജേഷ് എന്നിവരടങ്ങുന്ന സംഘം ഷൊര്‍ണൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.