മണ്ണുത്തി: ആഡംബര കാറിൽ കൊണ്ടുവന്ന 85 കുപ്പി വിദേശമദ്യം തൃശൂര്‍ എക്സസൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടർ എം. സുരേഷും സംഘവും ചേർന്ന് പിടികൂടി.
തമിഴ്നാട്ടില്‍ വിൽപനക്കുള്ള വിദേശമദ്യമാണ് പിടിച്ചെടുത്തത്. ചിറക്കേകോട് സ്വദേശി ജിതിന് (31), ശ്രീജിത്ത് (32) എന്നിവരാണ് പിടിയിലായത്. രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പരിശേധന നടത്തിയത്.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി സംസ്ഥാനത്ത് ബാറുകൾ പൂട്ടിയ സാഹചര്യത്തിൽ കൂടുതല്‍ വിലക്ക് വിൽക്കാനാണ് മദ്യം കൊണ്ടുവന്നത്. പിടിയിലായവര്‍ കണ്ണികള്‍ മാത്രമാണെന്നും കൂടുതല്‍ പേരെ കിട്ടാനുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണ സംഘത്തില്‍ പ്രിവൻറിവ് ഓഫിസര്‍ എ.ബി. പ്രസാദ്, സി.ഇ.ഒ കിഷോര്‍ കൃഷ്ണ, മണിദാസ്, ഡ്രൈവര്‍ സംഗീത് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.