കുരുമുളക് പറിക്കാൻ പ്ലാവിൽ കയറി ബോധരഹിതനായ രാമകൃഷ്ണനെ അഗ്നിരക്ഷാസേനാംഗങ്ങൾ താഴെയിറക്കുന്നു

കുരുമുളക് പറിക്കാൻ പ്ലാവിൽ കയറി; ബോധരഹിതനായ രാമകൃഷ്ണന് രക്ഷകരായി അഗ്നിരക്ഷാസേന

കാറളം: കുരുമുളക് പറിക്കാൻ പ്ലാവിൽ കയറിയയാൾ ബോധരഹിതനായി. അഗ്നിരക്ഷാസേന രക്ഷകരായി. മഞ്ഞനംകാട്ടിൽ വീട്ടിൽ രാമകൃഷ്ണനാണ് (62) പുല്ലത്തറ ഞൊച്ചിയിൽ വീട്ടിൽ കൊച്ചുകുട്ടന്റെ വീട്ടുപറമ്പിലെ പ്ലാവിൽ കുരുമുളക് പറിക്കാൻ കയറിയത്. മുകളിലെത്തിയ രാമകൃഷ്ണൻ ദേഹാസ്വാസ്ഥ്യത്താൽ ബോധരഹിതനായി മരത്തിൽ കുടുങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയാണ് രാമകൃഷ്ണനെ താഴെയെത്തിച്ചത്.

അഗ്നിരക്ഷാസേന എത്തും വരെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ്, ബിനീഷ് കോക്കാട്ട് എന്നിവർ മരത്തിൽ കയറി രാമകൃഷ്ണനെ താഴെ വീഴാതെ പിടിച്ചു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ സജീവ്, മഹേഷ്, ശ്രീജിത്ത്, കൃഷ്ണരാജ് എന്നിവരാണ് രാമകൃഷ്ണനെ സുരക്ഷിതമായി താഴെയിറക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.സി. സജീവിന്റെ നേതൃത്വത്തിൽ മഹേഷ്, കൃഷ്ണരാജ്, ശ്രീജിത്ത്, സജിത്ത്, നിഖിൽ, ലിസ്സൻ, മൃത്യുഞ്ജയൻ എന്നിവരും ദൗത്യസംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - fire force rescued ramakrishnan from tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT