തൃശൂർ: ദേശീയ പാത കുതിരാനിൽ കണ്ടെയ്നർ ലോറികൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് ഒരാൾക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കുതിരാൻ ക്ഷേത്രത്തിന് മുന്നിൽ വെച്ചായിരുന്നു അപകടം. ദേശീയ പാതയിൽ ഗതാഗത കുരുക്ക്
പാലക്കാട് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറി തൃശൂർ ഭാഗത്തുനിന്ന് വന്ന കണ്ടെയ്നർ ലോറിയമുായി കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് നിന്ന് തൃശൂരിലേക്ക് വന്ന കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഒരു മണിക്കൂർ കാബിനിൽ കുടുങ്ങിക്കിടന്നു.
തൃശൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി കാബിൻ പൊളിച്ച് രാത്രി ഒമ്പതോടെയാണ് ഇയാളെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുലോറികളും റോഡിൽ കുടുങ്ങിയതോടെ എട്ടുമണിമുതൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. സംഭവമറിഞ്ഞ് പീച്ചി ,ഹൈവേ പൊലീസുകൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.