ചെറുതുരുത്തി: കേരള കലാമണ്ഡലം ഹോസ്റ്റൽ പരിസരത്തുനിന്ന് വിദ്യാർഥിയെ പാമ്പ് കടിച്ചു. അധികൃതരുടെ അനാസ്ഥയാണ് വിദ്യാർഥികളുടെ സുരക്ഷിതത്വമില്ലായ്മക്ക് കാരണമെന്ന് ആരോപിച്ച് വിദ്യാർഥി യൂനിയെൻറ നേതൃത്വത്തിൽ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണെൻറ ഓഫിസിന് മുന്നിൽ ധർണ നടത്തി. കളരികൾ ബഹിഷ്കരിച്ചായിരുന്നു സമരം.
ഹോസ്റ്റലിന് ചുറ്റും പൊന്തക്കാടാണ്. വേണ്ടത്ര വെളിച്ചമില്ല. ഹോസ്റ്റലിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷക്ക് നടപടിയില്ലെന്ന് വിദ്യാർഥി യൂനിയൻ നേതാക്കൾ കുറ്റപ്പെടുത്തി. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽനിന്ന് പിൻവാങ്ങില്ലെന്ന് വിദ്യാർഥികൾ നിലപാട് സ്വീകരിച്ചു. തുടർന്ന് വിദ്യാർഥി പ്രതിനിധികളുമായി വൈസ് ചാൻസലർ ചർച്ച നടത്തി. പൊന്തക്കാടുകൾ അടിയന്തരമായി വെട്ടിമാറ്റാൻ നിർദേശം നൽകി. ഹോസ്റ്റലിൽ സുരക്ഷ ശക്തമാക്കുമെന്നും ഉറപ്പ് നൽകി. ഇതോടെയാണ് സമരം അവസാനിച്ചത്.
കഴിഞ്ഞ രാത്രിയിലാണ് വിദ്യാർഥിയെ പാമ്പ് കടിച്ചത്. വടക്കാഞ്ചേരി ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വിഷമില്ലാത്ത വർഗത്തിൽെപട്ട പാമ്പാണ് കടിച്ചതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.