തൃശൂർ: പത്തര കിലോ കഞ്ചാവുമായി വടൂക്കര സ്വദേശി പുത്തൻവീട്ടിൽ ബിബീഷിനെ തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൽ അഷ്റഫും സംഘവും ചേർന്ന് പിടികൂടി. വിൽപനക്കായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. വടൂക്കരയിൽ വൻതോതിൽ മയക്കുമരുന്ന് വിപണനം നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥർ ഒരാഴ്ചയായി നിരീക്ഷിച്ചു വരികയായിരുന്നു. ബിബീഷ് മീൻ കച്ചവടത്തിന്‍റെ മറവിൽ സുഹൃത്തുക്കളുമായി ചേർന്ന് മീൻ കൊണ്ടുവരുന്ന ട്രേകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുകയായിരുന്നു. കഞ്ചാവ് എത്തിച്ചു നൽകിയ ആളെ കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഹരീഷ്, പ്രിവന്‍റിവ് ഓഫിസർമാരായ ടി.ആർ. സുനിൽകുമാർ, കെ.വി. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.ആർ. രാജു, പി.വി. വിശാൽ, ജോസഫ്, ബിബിൻ ചാക്കോ, ശ്യാമലത, ഡ്രൈവർ ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു. tcr kanjavu bibeesh ബിബീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.