സിലിണ്ടറുകൾ അനധികൃതമായി സൂക്ഷിച്ചതെന്ന് റിപ്പോർട്ട് തൃശൂർ: കോടാലിയിൽ പൊട്ടിത്തെറിച്ച പാചക വാതക സിലിണ്ടറുകൾ അനധികൃതമായി സൂക്ഷിച്ചതെന്ന് അഗ്നി സുരക്ഷ സേനയുടെ പ്രാഥമിക പരിശോധന റിപ്പോർട്ട്. ഒരു സുരക്ഷയും പാലിക്കാതെയാണ് സിലിണ്ടറുകൾ സൂക്ഷിച്ചതെന്ന് സ്ഥലം പരിശോധിച്ച അഗ്നി സുരക്ഷാ അധികൃതർ ജില്ല ഭരണകൂടത്തിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ടെ റീജ്യനൽ ഫയർ ഓഫിസർക്കും റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. പൊട്ടിത്തെറി ഉണ്ടായ സ്ഥാപനത്തിന് സിലിണ്ടറുകളുടെ അറ്റുകുറ്റപണി നടത്താൻ മാത്രമേ അനുമതിയുള്ളൂ. എന്നാൽ നിറഞ്ഞ ആറു സിലണ്ടറുകൾ കടയിലുണ്ടായിരുന്നതായാണ് പൊലീസ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.