കുട്ടോലി പാടത്തെ വലിയതോട് കാടുമൂടി

ആമ്പല്ലൂര്‍: വരന്തരപ്പിള്ളി നശിക്കുന്നു. കുറുമാലി പുഴയിലേക്ക് എത്തുന്ന തോട്ടില്‍ മണ്‍തിട്ടകളും മാലിന്യവും നിറഞ്ഞ സ്ഥിതിയാണ്. അനധികൃത കൈയേറ്റം മൂലം തോടിന്റെ പല ഭാഗങ്ങളിലും വീതികുറഞ്ഞ നിലയിലാണ്. തുടര്‍ച്ചയായി രണ്ട് ദിവസം മഴ പെയ്താല്‍ തോട് കവിഞ്ഞൊഴുകുന്നതും പതിവാണ്. കുട്ടോലി പാടത്തെ കൃഷിക്ക് ആശ്രയമായ തോട് സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. തോടിന്റെ ആഴം കുറഞ്ഞതോടെ വര്‍ഷക്കാലത്ത് പരിസരത്ത് വെള്ളക്കെട്ട് പതിവാണ്. മഴക്കാലമെത്തും മുമ്പ് മണ്ണും ചെളിയും മാലിന്യവും നീക്കം ചെയ്ത് തോട് വൃത്തിയാക്കണമെന്ന് ആവശ്യമുയർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.