തൃശൂർ: വെള്ളം ലഭിക്കാത്തതിനാൽ യുക്രെയ്ൻ സുമി മെഡിക്കൽ യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ കഴിയുന്ന 480ഓളം ഇന്ത്യൻ വിദ്യാർഥികൾ ആശ്രയിക്കുന്നത് മഞ്ഞിനെ. 'ആരോഗ്യഭീഷണി ഉണ്ടായേക്കുമെന്ന് ആശങ്കയുണ്ടെങ്കിലും വേറെ നിർവാഹമില്ല' -തൃശൂർ മുടിക്കോട് സ്വദേശി ആദിൽ അബ്ദുൽ ജബ്ബാർ പറഞ്ഞു. ബ്രഡ് കഴിയുന്ന ഘട്ടത്തിൽ ചില യുക്രെയ്ൻ സ്വദേശികളായ സുഹൃത്തുക്കൾ കൊണ്ടുതരാറുണ്ട്. പല കടകളിലും ബ്രഡ് കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. താപനില മൈനസ് ഏഴിലേക്കും എട്ടിലേക്കുമായി താഴ്ന്നു. സുമിയിൽ രക്ഷപ്രവർത്തനം തുടങ്ങിക്കഴിഞ്ഞെന്ന ഔദ്യോഗിക പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇവർ. ഇന്ത്യൻ എംബസിയിലുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ഇവർ താമസിക്കുന്നതിന്‍റെ അടുത്തുള്ള അതിർത്തി റഷ്യയുടെതാണ്. ഒന്നര മണിക്കൂറോളം യാത്രയേ ഇവിടെനിന്നുള്ളൂ. തുറന്ന അതിർത്തികളായ ഹംഗറി, റുമാനിയ, പോളണ്ട് അതിർത്തികളിലെത്തണമെങ്കിൽ യുദ്ധം രൂക്ഷമായ ഖാർകീവും കിയവും കടന്നുപോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.