തൃശൂർ: വയനാട് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ് സി.പി.എം എസ്.എഫ്.ഐയെ ഉപയോഗിച്ച് നടത്തിയത്. എസ്.എഫ്.ഐ നേതാക്കളെ വിളിച്ചുവരുത്തി ശാസിച്ചു, രൂക്ഷവിമർശനം നടത്തിയെന്നൊക്കെയുള്ളത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ്. നേതാക്കളുടെ പങ്കടക്കം കാര്യങ്ങൾ അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനും മറ്റും കഴിയുന്നില്ലെന്നിരിക്കെ ആറുമാസം കൂടുമ്പോൾ കാർ വാങ്ങുന്നതെന്തിനാണ് എന്ന് മുഖ്യമന്ത്രിയുടെ പുതിയ കാർ വാങ്ങാനുള്ള തീരുമാനത്തെയും മുരളീധരൻ പരിഹസിച്ചു. തൃശൂരിൽ നടക്കുന്ന പ്രഥമ റവന്യൂ കലോത്സവത്തെയും ചെലവ് ചൂണ്ടിക്കാണിച്ച് മുരളീധരൻ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.