തൃശൂർ: അർബുദത്തിനെതിരെ അവബോധം സൃഷ്ടിക്കാനും മിതമായ നിരക്കിൽ ആഗോള നിലവാരത്തിലെ ചികിത്സ ലഭ്യമാക്കാനും ആസ്റ്റർ മെഡ്സിറ്റി, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേലുമായി സഹകരിക്കുന്നു. 'ആസ്റ്റർ കെയർ ടുഗെതർ' പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് കേരള ആൻഡ് ഒമാൻ റീജനൽ ഡയറക്ടർ ഫർഹാൻ യാസിനും ഫാ. ഡേവിസ് ചിറമേലും വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊച്ചി ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ മിംസ് കോഴിക്കോട്, കോട്ടക്കൽ, കണ്ണൂർ എന്നിവിടങ്ങളിൽ പദ്ധതിപ്രകാരം ചികിത്സക്ക് സൗകര്യമൊരുക്കും. മറ്റു ജില്ലകളിൽ പ്രാദേശിക ആശുപത്രികളുമായോ മറ്റുസ്ഥാപനങ്ങളുമായോ സഹകരിച്ച് കീമോതെറപ്പി യൂനിറ്റ് സ്ഥാപിച്ച് വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ചികിത്സയുടെ ഭാരിച്ച ചെലവ് പല നിർധന കുടുംബങ്ങളിലെയും രോഗബാധിതരുടെ ജീവൻ അപകടത്തിലാക്കുന്നുണ്ടെന്ന ചിന്തയിൽനിന്നാണ് പുതിയ പദ്ധതി ഉരുത്തിരിഞ്ഞതെന്ന് ഫർഹാൻ യാസിൻ പറഞ്ഞു. കൃത്യസമയത്ത് രോഗനിർണയവും മികച്ച ചികിത്സയുമാണ് വേണ്ടത്. ഇതിന് ചികിത്സ ചെലവ് തടസ്സമാകരുതെന്നാണ് ആസ്റ്ററിന്‍റെ കാഴ്ചപ്പാടെന്ന് ഓങ്കോ സർജറി സീനിയർ കൺസൾട്ടന്‍റ് ഡോ. ജെം കളത്തിൽ പറഞ്ഞു. സാമ്പത്തിക പിന്നാക്കം നിൽക്കുന്ന രോഗബാധിതർ രേഖകൾ സഹിതം സമീപിച്ചാൽ ഇളവും സഹായവും ലഭ്യമാക്കും. മജ്ജ മാറ്റിവെക്കേണ്ടി വരുന്നവർക്ക് പ്രത്യേക നിരക്കിൽ സേവനം നൽകും. ആവശ്യക്കാർക്ക് 8111998098, 8113078000, 9656000601 നമ്പറുകളിൽ വിളിക്കാം. വാർത്തസമ്മേളനത്തിൽ എഡിസ്വ വിനോ, വി. വിനീത എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.