തൃശൂർ: വിധിപ്രകാരം കാർ നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറന്‍റ് അയക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്. തൃശൂർ കണിമംഗലത്തെ പ്രസിഡന്‍റ് അവന്യൂവിലെ ഇ.എസ്. മിനി ഫയൽ ചെയ്ത ഹരജിയിലാണ് എറണാകുളം ചിറ്റൂർ റോഡിലെ ഡാറ്റ കേരള സെക്രട്ടറിക്കെതിരെ വാറന്‍റ് അയക്കാൻ ഉത്തരവായത്. മിനിക്ക് ഡിഷ് വാഷർ വാങ്ങിയപ്പോൾ കിട്ടിയ കൂപ്പണിന് നാനോ കാർ സമ്മാനമായി ലഭിച്ചിരുന്നു. സമ്മാനമായി ലഭിച്ച കാർ, കൂപ്പൺ നഷ്ടപ്പെട്ടു എന്നതിന്‍റെ പേരിൽ നൽകാതിരുന്നതിനെത്തുടർന്ന് മിനി ഉപഭോക്തൃ കോടതിയെ സമീപിച്ചു. തുടർന്ന് കാർ നൽകാൻ വിധിച്ചു. എന്നാൽ, വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് എതിർ കക്ഷിയെ ശിക്ഷിക്കാൻ ആവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്യുകയായിരുന്നു. ഹരജി പരിഗണിച്ച പ്രസിഡന്‍റ് സി.ടി. സാബു, മെമ്പർമാരായ എസ്. ശ്രീജ, ആർ. രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഡാറ്റ കേരള സെക്രട്ടറിക്കെതിരെ പൊലീസ് മുഖേന വാറന്‍റ് അയക്കാൻ കൽപ്പിച്ച് ഉത്തരവിടുകയായിരുന്നു. വിധി പാലിച്ചില്ലെങ്കിൽ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹരജിക്കാരിക്ക് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.