ഹജ്ജ്: ഇന്ന് മൂന്ന് വിമാനം സർവിസ് നടത്തും

നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റി മുഖേന ഞായറാഴ്ച മൂന്ന് വിമാനം സർവിസ് നടത്തും. രാവിലെ 6.05ന് എസ്.വി 5719, ഒമ്പതുമണിക്ക് എസ്.വി 5749, രാത്രി 8.55ന് എസ്.വി 5753 എന്നീ വിമാനങ്ങളാണ് സർവിസ് നടത്തുക. രാവിലത്തെ രണ്ട് വിമാനത്തിൽ കേരളത്തിൽനിന്നുള്ളവരും രാത്രിയിലെ വിമാനത്തിൽ തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകരുമാണ് യാത്രയാവുക. ഈ വിമാനങ്ങളിലേക്കുള്ള യാത്രക്കാരും 13ന് ഉച്ചക്ക് 12.10ന് പുറപ്പെടുന്ന വിമാനത്തിലേക്കുള്ള തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകരും ക്യാമ്പിലെത്തി. തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകരുടെ ആദ്യസംഘത്തിനുള്ള യാത്രയയപ്പ് ഞായറാഴ്ച വൈകീട്ട് 3.30ന് ഹജ്ജ് ക്യാമ്പിൽ നടക്കും. തമിഴ്നാട് ഹജ്ജ്കാര്യ മന്ത്രി സഞ്ചി കെ. മസ്താൻ സംബന്ധിക്കും. കേരളത്തിൽനിന്ന് ഇതുവരെ 10 വിമാനത്തിലായി 3769 തീർഥാടകർ മദീനയിലെത്തി. ജൂൺ 16 വരെയാണ് നിലവിലെ യാത്ര ഷെഡ്യൂൾ. ശനിയാഴ്ച സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും എം.എൽ.എയുമായ മുഹമ്മദ് മുഹ്സിൻ ക്യാമ്പിലെത്തി ഹാജിമാർക്ക് ആശംസ നേർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.