വിഘ്നേഷ്
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ബന്ധുവായ യുവാവിനെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നന്നുവക്കാട് പൂർണിമ വീട്ടിൽ വിഘ്നേഷാണ് (34) പിടിയിലായത്. അമ്മൂമ്മയുടെ ദേഹത്ത് ചീഞ്ഞ ഭക്ഷണസാധനങ്ങൾ ഇടുകയും, അസഭ്യം വിളിക്കുകയും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
ബോഡി ഷെയിമിങ് നടത്തി അപമാനിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ 14 ന് സി.സി.ടി.വിയും കാറിന്റെ ഗ്ലാസുകളും ഹോക്കി സ്റ്റിക്കു കൊണ്ട് അടിച്ചുതകർത്തതിന്റെ പേരിൽ യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിലാണ് വീണ്ടും തോക്കുമായി വന്ന് യുവാവ് അതിക്രമം കാട്ടിയത്.
പിസ്റ്റൾ രൂപത്തിലുള്ള ഒരു തോക്കും, റൈഫിൾ രൂപത്തിലുള്ള ഒരു തോക്കും പൊലീസ് കണ്ടെടുത്തു. രണ്ടു തോക്കുകൾക്കും ലൈസൻസ് ഇല്ലാത്തതാണ്. ഇയാൾക്ക് ഹൈദരാബാദിലായിരുന്നു ജോലി. രണ്ടു തോക്കുകളും ഹൈദരാബാദിൽനിന്ന് കൊണ്ടുവന്നതാണെന്ന് ചോദ്യംചെയ്യലിൽ പൊലീസിനോട് പറഞ്ഞു. തോക്ക് ഫോറൻസിക് ലബോറട്ടറിയിൽ പരിശോധനക്ക് അയക്കുമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.