പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

പത്തനംതിട്ട: ജില്ലയിലെ, മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ റാന്നി പെരുനാട് പഞ്ചായത്ത് പ്രദേശത്തെ ഏഴ് കച്ചവടസ്ഥാപനങ്ങളില്‍നിന്ന് 48.35 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. 25 സ്ഥാപനങ്ങള്‍ പരിശോധനക്ക് വിധേയമാക്കി. പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ തുടര്‍നടപടിക്കായി പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.

: കടമ്പനാട് പഞ്ചായത്തിലെ വിവിധ ഹോട്ടലുകൾ, മാർജിൻ ഫ്രീ മാർക്കറ്റുകൾ, ചിക്കൻ സ്ഥാപനങ്ങൾ, സ്റ്റാളുകൾ, മത്സ്യ മാര്‍ക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനൊപ്പം കടമ്പനാട് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. 45 സ്ഥാപനം പരിശോധിച്ചതിൽ 12 വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് 90 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

Tags:    
News Summary - Plastic products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.