പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ വാട്സ്ആപ് ഗ്രൂപ്പിൽ ആത്മഹത്യഭീഷണിയുമായി സിവിൽ പൊലീസ് ഓഫിസർ. സി.ഐയും റൈറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്ന് പറഞ്ഞാണ് കൊടുമൺ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുനിൽ ആത്മഹത്യഭീഷണി മുഴക്കി പോസ്റ്റിട്ടത്. ആത്മഹത്യഭീഷണിക്ക് പിന്നാലെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. എന്നാൽ, ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വീട്ടിലുണ്ടായിരുന്നുവെന്ന് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഫോൺ ഓണാക്കിയത്. തനിക്ക് പുറത്തുള്ള ഡ്യൂട്ടിയാണ് തരുന്നതെന്നും കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ തനിക്കെതിരെ സി.ഐ അടക്കം പ്രതികാര നടപടി സ്വീകരിക്കുകയും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമാണ് സിവിൽ പൊലീസ് ഓഫിസർ പറയുന്നത്.
തനിക്കെതിരെ സ്റ്റേഷനിൽ ഗൂഢാലോചന നടക്കുന്നുവെന്നും എന്തെങ്കിലും സംഭവിച്ചാൽ സി.ഐയും റൈറ്ററുമാണ് ഉത്തരവാദിയെന്നാണ് ഇയാൾ പറയുന്നത്. പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ഈ നിലയിലേക്ക് എത്തിയതെന്നാണ് വിവരം. യു.ഡി.എഫ് സ്ഥാനാർഥികളെ പിന്താങ്ങിയതാണ് പീഡനത്തിന് കാരണമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.