സുധി ഷാജി

കാർ യാത്രികനെ മർദിച്ച് മൊബൈൽ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ

അടൂർ: കാർ യാത്രക്കാരനെ സംഘം ചേർന്ന് മർദിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. കൊടുമൺ പുതുമല ചിരണിക്കൽ സ്വദേശി ഷാജിവിലാസത്തിൽ സുധി ഷാജി(27) ആണ് പിടിയിലായത്.

അടൂരിൽനിന്ന് മണ്ണടി ഭാഗത്തേക്ക് കാറിൽ പോകുകയായിരുന്ന യാത്രക്കാരനെ നെല്ലിമൂട്ടിപ്പടിയിൽ കാറിനു കുറുകെ വാഹനമിട്ട ശേഷം കാറിൽ നിന്നിറങ്ങി കാറിന്റെ ഡോർ ബലമായി പിടിച്ചു തുറന്നു ഡ്രൈവറെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും കാറിന്റെ റിയർവ്യൂ ഫ്രെയിമും ഹാൻഡിലും അടിച്ചുപൊട്ടിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങി കടന്നുകളയുകയുമായിരുന്നു. സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നു. അടൂർ ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനൂപ് രാഘവൻ, എ.എസ് ഐ. വിനോദ്, സി.പി.ഒമാരായ അർജുൻ, മനോജ്, ഇജാസ്,സുധീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - First suspect arrested in case of beating up car passenger and stealing his mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.