അടൂർ: കായംകുളം - പത്തനാപുരം സംസ്ഥാന പാതയിൽ ജല അതോറിറ്റി പൈപ്പിട്ട ശേഷം ശരിയായി മണ്ണിട്ട് ഉറപ്പിക്കാത്തതിനാൽ വാഹനങ്ങൾ താഴുന്നു. അമ്പാടി ജങ്ഷനിലാണ് വാഹനങ്ങൾ താഴുന്നത്. മഴ പെയ്തതോടെ മണ്ണ് താഴ്ന്നു തുടങ്ങി.
എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനായി ടാറിങ് ഭാഗത്തുനിന്ന് ഇറക്കുമ്പോഴാണ് പൈപ്പിട്ടയിടത്ത് വാഹനം താഴ്ന്നത്. വ്യാഴാഴ്ച രാവിലെ ഒരേ സമയം ഇവിടെ ഒരുവശം ടിപ്പർ ലോറിയും മറുവശം ടോറസ് ലോറിയുമാണ് താഴ്ന്നത്.
ക്രെയിൻ എത്തിച്ചാണ് ലോറി കുഴിയിൽ നിന്നു കയറ്റിയത്. മഴ പെയ്തശേഷം ഇത്തരം സംഭവങ്ങൾ പതിവാണ്. ഇരുചക്ര വാഹന യാത്രികർ ഈ കുഴികളിൽ വീണാൽ വലിയ അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ പൈപ്പിട്ട ഭാഗത്തിട്ട മണ്ണ് ഉറപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.