കോന്നി ഗവ. മെഡിക്കൽ കോളജിെൻറ രണ്ടാംഘട്ട നിർമാണോദ്ഘാടനം 18ന്

കോന്നി ഗവ. മെഡിക്കൽ കോളജിൻെറ രണ്ടാംഘട്ട നിർമാണോദ്ഘാടനം 18ന് കോന്നി: ഗവ. മെഡിക്കൽ കോളജിൻെറ രണ്ടാംഘട്ട നിർമാണോദ്ഘാടനം ഫെബ്രുവരി 18ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 241.0 1 കോടി രൂപയാണ് രണ്ടാംഘട്ട നിർമാണത്തിന് അനുവദിച്ചത്. ഇതിൽ 218 കോടിയുടെ നിർമാണമാണ് രണ്ടാംഘട്ടത്തിൽ നടത്തുക. ബാക്കി തുക ഗ്രീൻ ബിൽഡിങിനായി നീക്കിവെച്ചിരിക്കുകയാണ്. 200 കിടക്കകളുള്ള പുതിയ ആശുപത്രി മന്ദിരം, 11 നിലകളുള്ള േക്വാട്ടേഴ്സ് ഫ്ലാറ്റ് സമുച്ചയം, 2 നിലകളുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ആറ് നിലകളുള്ള വനിത ഹോസ്റ്റൽ, അഞ്ച് നിലകളുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, മോർച്ചറി, ഓഡിറ്റോറിയം എന്നിവ ഉൾപ്പെട്ടതാണ് രണ്ടാംഘട്ട നിർമാണ പ്രവർത്തനം. രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ 500 കിടക്കകളുള്ള ആശുപത്രിയായി കോന്നി മെഡിക്കൽ കോളജ് മാറും. സർക്കാർ നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലാണ് പണം അനുവദിച്ച് മൂന്ന് മാസത്തിനുള്ളിൽ രണ്ടാംഘട്ട നിർമാണം ആരംഭിക്കാൻ സഹായകമായതെന്ന് എം.എൽ.എ പറഞ്ഞു. സമയബന്ധിതമായി രണ്ടാം ഘട്ടം പൂർത്തിയാക്കി രാജ്യത്തെ മുൻനിര ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമായി കോന്നി മെഡിക്കൽ കോളജിനെ മാറ്റുകയാണ് ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.