മല്ലപ്പള്ളി: ചാലാപ്പള്ളി വലിയകുന്നം അന്നപൂർണേശ്വരി ദേവീക്ഷേത്രത്തിലെ പൂര ഉത്സവം വെള്ളിയാഴ്ച ആരംഭിക്കു൦. രാവിലെ 7.30ന് തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരി കൊടിയേറ്റും. വ്യാഴാഴ്ച രാവിലെ 6.30ന് ചക്രാബ്‌ജപൂജയും നടത്തുമെന്ന് രക്ഷാധികാരി അഴകാത്ത് രാജേന്ദ്രൻ കർത്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും പറ, അൻപൊലി വഴിപാടുണ്ട്. 17ന് വൈകീട്ട് 7.30ന് കളമെഴുതിപ്പാട്ട് തുടങ്ങും. പത്തിന് കുരുതി നടത്തും. 10.30ന് പള്ളിവേട്ടക്ക് എഴുന്നള്ളിക്കും. 18ന് വൈകീട്ട് മൂന്നരക്ക് കൊടിയിറക്കി ആറാട്ടിനെഴുന്നള്ളിക്കും. ആറാട്ട് വരവേൽപ്, സോപാന സംഗീതം എന്നിവയോടെ ഉത്സവം സമാപിക്കും. രക്ഷാധികാരി ഉറുമ്പിൽ കെ.ജി. സനൽകുമാർ, കൺവീനർ മായാലയം മനീഷ് കുമാർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.