പത്തനംതിട്ട: 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ സംസ്ഥാന സിവിൽ സർവിസിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിക്കാൻ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസിൻെറയും അധ്യാപക സർവിസ് സംഘടന സമരസമിതിയുടെയും കോഴഞ്ചേരി താലൂക്ക് കൺവെൻഷൻ തീരുമാനിച്ചു. കേന്ദ്ര സർവിസിൽ 11 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടന്നിട്ടും സർക്കാർ കരാർ കാഷ്വൽ നിയമനങ്ങളുമായി മുന്നോട്ട് പോവുകയാണ്. പുതിയ പെൻഷൻ പദ്ധതി പിൻവലിക്കാൻ കേന്ദ്രം തയാറാവുന്നില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാറിൻെറ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സമരസമിതി താലൂക്ക് കൺവീനർ ആർ. രാജീവ് അധ്യക്ഷത വഹിച്ചു. എ.കെ.എസ്-ടി.യു ജില്ല സെക്രട്ടറി പി.എസ്. ജീമോൻ, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം എൻ.ഡി. വത്സല, പി.എസ്.സി എംപ്ലോയീസ് യൂനിയൻ ജില്ല സെക്രട്ടറി റോണി വർഗീസ് എന്നിവർ സംസാരിച്ചു. പി.ബി. മധു സ്വാഗതവും വി. വിനോജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.