പത്തനംതിട്ട: സംസ്ഥാനത്ത് നിത്യേന സ്ത്രീപീഡനങ്ങള്‍ വർധിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജെബി മേത്തര്‍. ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ ആറന്മുള മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മിക്ക പീഡനങ്ങളുടെയും പ്രതിസ്ഥാനത്ത് സി.പി.എം പ്രവര്‍ത്തകരാണ്. പൊലീസും കോടതിയും പാര്‍ട്ടിയാണെന്ന നിലപാടാണ് ഇപ്പോഴുമെന്നും അവർ പറഞ്ഞു. മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ മേഖല സമ്മേളനങ്ങള്‍ നടത്തി. രാവിലെ അടൂരിലെ ഗ്രീന്‍വാലി ഓഡിറ്റോറിയത്തിലും ഉച്ചക്ക് ആറന്മുളയിലേത് ഡി.സി.സിയിലും നടത്തി. ജില്ല പ്രസിഡന്‍റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, സംസ്ഥാന ഭാരവാഹികളായ ലാലി ജോണ്‍, സുധ നായര്‍, രജനി പ്രദീപ്, ഗീത ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ അടിക്കുറുപ്പ്: PTL45dcc മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ ആറന്മുള മേഖല സമ്മേളനം പത്തനംതിട്ട ഡി.സി.സിയില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അജെബി മേത്തര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.