പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ ആറാട്ട് ദിവസം വൈകീട്ട് ക്ഷേത്രത്തിനുള്ളിൽ മദ്യപിച്ചെന്ന പരാതിയിൽ മൂന്ന് ജീവനക്കാർക്ക് തിരുവിതാകൂർ ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ക്ഷേത്രത്തിലെ നാഗസ്വരം, തകിൽ, തിമില എന്നിവ വായിക്കുന്ന ജീവനക്കാർക്കാണ് നോട്ടീസ് നൽകിയത്. ദേവസ്വം അസി. കമീഷണറാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് കഴിഞ്ഞദിവസം ക്ഷേത്രത്തിലെത്തി ജീവനക്കാരുടെ മൊഴിയെടുത്തതായാണ് വിവരം. തുടർന്നാണ് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. ക്ഷേത്രത്തിലെ ആറാട്ട് തിരിച്ചെഴുന്നള്ളത്ത് സമയത്താണ് സംഭവമുണ്ടായത്. ഈ സമയത്ത് തിരുവാഭരണം കമീഷണർ, അസി. കമീഷണർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. ആറാട്ടിനുണ്ടായിരുന്ന മലയാലപ്പുഴ ക്ഷേത്രത്തിൽ ജോലിചെയ്യുന്ന ജീവനക്കാരൻ ഇവർക്ക് മുന്നിൽ ലക്കുകെട്ട് കുഴഞ്ഞുവീണിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായതോടെയാണ് ദേവസ്വം ബോർഡ് നടപടി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.