നവീകരിച്ച അംബേദ്‌കർ റോഡ് തകർന്നു

വടശ്ശേരിക്കര: തദ്ദേശ റോഡ് വികസന പദ്ധതിയിൽ 19 ലക്ഷം രൂപ ചെലവഴിച്ച് റീ ടാറിങ് ചെയ്ത കുടമുരുട്ടി അംബേദ്‌കർ റോഡ് ഒരാഴ്ചക്കകം പൊളിഞ്ഞിളകി. ആവിശ്യത്തിന് ടാറും മെറ്റലും ഉപയോഗിക്കാതെയാണ് പുനർനിർമാണം നടത്തിയതെന്ന് തുടക്കത്തിലേ പരാതിയുണ്ടായിരുന്നു. രാത്രിയുടെ മറവിൽ ടാറിങ് നടത്തി പാറപ്പൊടിയിട്ട് റോഡ് മറച്ച് ആദ്യദിവസം വാഹനങ്ങൾ ഓടിത്തുടങ്ങിയപ്പോൾ തന്നെ റോഡ് ഇളകാൻതുടങ്ങി. നിരവധി പരാതികൾ ഉയർന്നിട്ടും കരാറുകാരനെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.