ദുരിതമൊഴിയാതെ ഞവനാകുഴി

തിരുവല്ല: മഴ മാറിയെങ്കിലും വെള്ളമൊഴിയാത്തതുമൂലം ദുരിതത്തിലായി തിരുമൂലപുരം ഞവനാകുഴി നിവാസികൾ. ഞവനാകുഴി ഭാഗത്തെ 18 വീടുകളിൽ ഇപ്പോഴും ആറടിയോളം വെള്ളം കയറിക്കിടക്കുകയാണ്. ഇവിടെയുള്ള കുടുംബങ്ങൾ നാല് ദിവസമായി തിരുമൂലപുരത്തെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നു. വെള്ളമിറങ്ങി വീടുകളിൽ താമസം തുടങ്ങണമെങ്കിൽ ഇനിയും 10 ദിവസമെങ്കിലും വേണ്ടിവരും. വരാൽത്തോട് വഴിയാണ് മണിമലയാറ്റിൽനിന്നുള്ള വെള്ളം പ്രദേശത്തേക്ക് കയറുന്നത്. വരാൽ തോട്ടിലെ കൈയേറ്റവും മറ്റ് തടസ്സങ്ങളും നികത്തലുമാണ് വെള്ളം തിരികെ ഇറങ്ങുന്നതിന് പ്രശ്നം സൃഷ്ടിക്കുന്നത്. ഇതി‍ൻെറ ഫലമായി മഴക്കാലമെത്തുമ്പോൾ വർഷത്തിൽ മൂന്നുപ്രാവശ്യമെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.